അദ്ധ്യായം 81 (തക് വീര്‍)

 بسم الله الرحمن الرحيم

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെനാമത്തില്.

إِذَا الشَّمْسُ كُوِّرَتْ
1=സൂര്യന് ചുറ്റിപ്പൊതിയപ്പെടുമ്പോള്,

وَإِذَا النُّجُومُ انكَدَرَتْ
2=നക്ഷത്രങ്ങള് ഉതിര്ന്നു വീഴുമ്പോള്,

وَإِذَا الْجِبَالُ سُيِّرَتْ
3=പര്വ്വതങ്ങള് സഞ്ചരിപ്പിക്കപ്പെടുമ്പോള്,

وَإِذَا الْعِشَارُ عُطِّلَتْ
4=പൂര്ണ്ണഗര്ഭിണികളായ ഒട്ടകങ്ങള് അവഗണിക്കപ്പെടുമ്പോള്,

وَإِذَا الْوُحُوشُ حُشِرَتْ
5=വന്യമൃഗങ്ങള് ഒരുമിച്ചുകൂട്ടപ്പെടുമ്പോള്,

وَإِذَا الْبِحَارُ سُجِّرَتْ
6=സമുദ്രങ്ങള് ആളിക്കത്തിക്കപ്പെടുമ്പോള്,

وَإِذَا النُّفُوسُ زُوِّجَتْ
7=ആത്മാവുകള് കൂട്ടിയിണക്കപ്പെടുമ്പോള്,

وَإِذَا الْمَوْؤُودَةُ سُئِلَتْ
8=( ജീവനോടെ ) കുഴിച്ചു മൂടപ്പെട്ട പെണ്കുട്ടിയോടു ചോദിക്കപ്പെടുമ്പോള്,

بِأَيِّ ذَنبٍ قُتِلَتْ
9=താന് എന്തൊരു കുറ്റത്തിനാണ്‌ കൊല്ലപ്പെട്ടത്‌ എന്ന്‌.

وَإِذَا الصُّحُفُ نُشِرَتْ
10=( കര്മ്മങ്ങള് രേഖപ്പെടുത്തിയ ) ഏടുകള്തുറന്നുവെക്കപ്പെടുമ്പോള്.

وَإِذَا السَّمَاء كُشِطَتْ
11=ഉപരിലോകം മറ നീക്കികാണിക്കപ്പെടുമ്പോള്

وَإِذَا الْجَحِيمُ سُعِّرَتْ
12=ജ്വലിക്കുന്ന നരകാഗ്നി ആളിക്കത്തിക്കപ്പെടുമ്പോള്.

وَإِذَا الْجَنَّةُ أُزْلِفَتْ
13=സ്വര്ഗം അടുത്തു കൊണ്ടുവരപ്പെടുമ്പോള്.

عَلِمَتْ نَفْسٌ مَّا أَحْضَرَتْ
14=ഓരോ വ്യക്തിയും താന് തയ്യാറാക്കിക്കൊണ്ടു വന്നിട്ടുള്ളത്‌ എന്തെന്ന്‌ അറിയുന്നതാണ്‌.

فَلَا أُقْسِمُ بِالْخُنَّسِ
15=പിന്വാങ്ങിപ്പോകുന്നവയെ ( നക്ഷത്രങ്ങളെ ) ക്കൊണ്ട്‌ ഞാന്സത്യം ചെയ്തു പറയുന്നു.

 

16=സഞ്ചരിച്ചുകൊണ്ടിരിക്കുന്നവയും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നവയും

وَاللَّيْلِ إِذَا عَسْعَسَ
17=രാത്രി നീങ്ങുമ്പോള് അതു കൊണ്ടും,

وَالصُّبْحِ إِذَا تَنَفَّسَ
18=പ്രഭാതം വിടര്ന്ന്‌ വരുമ്പോള് അതു കൊണ്ടും ( ഞാന് സത്യം ചെയ്തു പറയുന്നു. )

إِنَّهُ لَقَوْلُ رَسُولٍ كَرِيمٍ
19=തീര്ച്ചയായും ഇത്‌ ( ഖുര്ആന് ) മാന്യനായ ഒരു ദൂതന്റെ വാക്കാകുന്നു.

ذِي قُوَّةٍ عِندَ ذِي الْعَرْشِ مَكِينٍ
20=ശക്തിയുള്ളവനും, സിംഹാസനസ്ഥനായ അല്ലാഹുവിങ്കല്സ്ഥാനമുള്ളവനുമായ ( ദൂതന്റെ )

مُطَاعٍ ثَمَّ أَمِينٍ
21=അവിടെ അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമായ ( ദൂതന്റെ )

وَمَا صَاحِبُكُم بِمَجْنُونٍ
22=നിങ്ങളുടെ കൂട്ടുകാരന് ( പ്രവാചകന് ) ഒരു ഭ്രാന്തനല്ല തന്നെ,

وَلَقَدْ رَآهُ بِالْأُفُقِ الْمُبِينِ
23=തീര്ച്ചയായും അദ്ദേഹത്തെ ( ജിബ്‌രീല് എന്ന ദൂതനെ ) പ്രത്യക്ഷമായ മണ്ഡലത്തില് വെച്ച്‌ അദ്ദേഹം കണ്ടിട്ടുണ്ട്‌.

وَمَا هُوَ عَلَى الْغَيْبِ بِضَنِينٍ
24=അദ്ദേഹം അദൃശ്യവാര്ത്തയുടെ കാര്യത്തില് പിശുക്ക്‌ കാണിക്കുന്നവനുമല്ല.

وَمَا هُوَ بِقَوْلِ شَيْطَانٍ رَجِيمٍ
25=ഇത്‌ ( ഖുര്ആന് ) ശപിക്കപ്പെട്ട ഒരു പിശാചിന്റെ വാക്കുമല്ല.

فَأَيْنَ تَذْهَبُونَ
26=അപ്പോള്(ദൈവീക മാര്ഗ്ഗദര്ശനത്തെവിട്ട്) എങ്ങോട്ടാണ്‌ നിങ്ങള് പോകുന്നത്‌?

إِنْ هُوَ إِلَّا ذِكْرٌ لِّلْعَالَمِينَ
27=ഇത്‌ ലോകര്ക്ക്‌ വേണ്ടിയുള്ള ഒരു (രാഷ്ട്രീയ)ഉല്ബോധനമല്ലാതെ മറ്റൊന്നുമല്ല.

لِمَن شَاء مِنكُمْ أَن يَسْتَقِيمَ
28=അതായത്‌ നിങ്ങളുടെ കൂട്ടത്തില് നിന്ന്‌ (രാഷ്ട്രീയവബോധത്തോടെ)നേരെ നിലകൊള്ളാന് ഉദ്ദേശിച്ചവര്ക്ക്‌ വേണ്ടി.

وَمَا تَشَاؤُونَ إِلَّا أَن يَشَاء اللَّهُ رَبُّ الْعَالَمِينَ
29=ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള് ഉദ്ദേശിക്കുകയില്ല*.
-------------------------------------------------------------------------------------------------------------------------------------------------------------------------------
* മനുഷ്യജീവിതത്തെ അടക്കിനിയന്ത്രിക്കുന്ന അദൈവീകരാഷ്ട്രീയ വ്യവസ്ഥിതികളുടെയെല്ലാം മാറ്റത്തിന് വേണ്ടിയുള്ള പ്രബോധന പ്രവര്ത്തനങ്ങളില് ആത്മാര്ത്ഥതയോടെ നിലകൊള്ളുന്നവര്ക്ക് മാത്രമേ ഇഹത്തിലേക്കും പരത്തിലേക്കും ഫലപ്രദമാകുന്ന ജീവിതരീതി ഭൂമിയില് സ്വീകരിക്കാനാവുകയുള്ളു;എന്നതിനെ അടിസ്ഥാനപ്പെടുത്തികൊണ്ടുള്ള പ്രകൃതി സംവിധാനമാണ് 
പ്രപഞ്ചഘടനയില് മനുഷ്യനുവേണ്ടി അല്ലാഹു മുന്കൂട്ടി നിശ്ചയിച്ചിട്ടുള്ളത് എന്ന് സാരം.