അദ്ധ്യായം 102(തകാസുര്‍ )

 

 

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
പരമ കാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെന നാമത്തിൽ

أَلْهَاكُمُ التَّكَاثُرُ
1=(അദൈവീക വ്യവസ്ഥിതിയും അതിലെ വ്യദ്യാഭ്യാസവും സാഹചര്യവും) പരസ്പരം പെരുമനടിക്കുക എന്ന കാര്യംനിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു.

حَتَّى زُرْتُمُ الْمَقَابِرَ
2=നിങ്ങള്‍ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നത്‌ വരേക്കും.

كَلاَّ سَوْفَ تَعْلَمُونَ
3=നിസ്സംശയം,(ദൈവീക വ്യവസ്ഥിതിയോടുള്ള അവഗണനയുടെ പരിണിതിയും സംഭവിക്കാനിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളും) നിങ്ങള്‍ വഴിയെ അറിഞ്ഞ്‌ കൊള്ളും.

ثُمَّ كَلاَّ سَوْفَ تَعْلَمُونَ
4=പിന്നെയും നിസ്സംശയം നിങ്ങള്‍ വഴിയെ അറിഞ്ഞ്‌ കൊള്ളും.

كَلاَّ لَوْ تَعْلَمُونَ عِلْمَ الْيَقِينِ
5=നിസ്സംശയം, നിങ്ങള്‍ ദൃഢമായ അറിവ്‌ അറിയുമായിരുന്നെങ്കില്‍

لَتَرَوُنَّ الْجَحِيمَ
6=ജ്വലിക്കുന്ന നരകത്തെ നിങ്ങള്‍ കാണുക തന്നെ ചെയ്യും.

ثُمَّ لَتَرَوُنَّهَا عَيْنَ الْيَقِينِ
7=പിന്നെ തീര്‍ച്ചയായും നിങ്ങള്‍ അതിനെ ദൃഢമായും കണ്ണാല്‍ കാണുക തന്നെ ചെയ്യും.

ثُمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ
8=പിന്നീട്‌ ആ ദിവസത്തില്‍ -ഭൂമിയില്‍നല്‍കപ്പെട്ട-അനുഗ്രഹങ്ങളെ പറ്റി തീര്‍ച്ചയായും നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും