അദ്ധ്യായം 104 (ഹുമസ )

 

 

بسم الله الرحمن الرحيم
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്‍റെനാമത്തില്‍.

وَيْلٌ لِّكُلِّ هُمَزَةٍ لُّمَزَةٍ
1=കുത്തുവാക്ക്‌ പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം.

الَّذِي جَمَعَ مَالا وَعَدَّدَهُ
2=അതായത്‌ ധനം ശേഖരിക്കുകയും അത്‌ എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്‌.

يَحْسَبُ أَنَّ مَالَهُ أَخْلَدَهُ
3=അവന്‍റെ ധനം അവന്‌ ശാശ്വത ജീവിതം നല്‍കിയിരിക്കുന്നു എന്ന്‌ അവന്‍ വിചാരിക്കുന്നു.

كَلاَّ لَيُنبَذَنَّ فِي الْحُطَمَةِ
4=നിസ്സംശയം, അവന്‍ ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും.

وَمَا أَدْرَاكَ مَا الْحُطَمَةُ
5=ഹുത്വമ എന്നാല്‍ എന്താണെന്ന്‌ നിനക്കറിയാമോ?

نَارُ اللَّهِ الْمُوقَدَةُ
6=അത്‌ അല്ലാഹുവിന്‍റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയാകുന്നു.

الَّتِي تَطَّلِعُ عَلَى الأَفْئِدَةِ
7=ഹൃദയങ്ങളിലേക്ക്‌ കത്തിപ്പടരുന്നതായ

إِنَّهَا عَلَيْهِم مُّؤْصَدَةٌ
8=തീര്‍ച്ചയായും അത്‌ അവരുടെ മേല്‍ അടച്ചുമൂടപ്പെടുന്നതായിരിക്കും.

فِي عَمَدٍ مُّمَدَّدَةٍ
9=നീട്ടിയുണ്ടാക്കപ്പെട്ട സ്തംഭങ്ങളിലായിക്കൊണ്ട്‌