അദ്ധ്യായം 72 (ജിന്ന്)

 بسم الله الرحمن الرحيم

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്.

قُلْ أُوحِيَ إِلَيَّ أَنَّهُ اسْتَمَعَ نَفَرٌ مِّنَ الْجِنِّ فَقَالُوا إِنَّا سَمِعْنَا قُرْآنًا عَجَبًا
1=( നബിയേ, ) പറയുക: ജിന്നുകളില് നിന്നുള്ള ഒരു സംഘം ഖുര്ആന് ശ്രദ്ധിച്ചു കേള്ക്കുകയുണ്ടായി എന്ന്‌ എനിക്ക്‌ ദിവ്യബോധനം നല്കപ്പെട്ടിരിക്കുന്നു. എന്നിട്ടവര് ( സ്വന്തം സമൂഹത്തോട്‌ ) പറഞ്ഞു: തീര്ച്ചയായും അത്ഭുതകരമായ ഒരു ഖുര്ആന് ഞങ്ങള് കേട്ടിരിക്കുന്നു.

يَهْدِي إِلَى الرُّشْدِ فَآمَنَّا بِهِ وَلَن نُّشْرِكَ بِرَبِّنَا أَحَدًا
2=അത്‌ സന്മാര്ഗത്തിലേക്ക്‌ വഴി കാണിക്കുന്നു. അതു കൊണ്ട്‌ ഞങ്ങള് അതില് വിശ്വസിച്ചു. മേലില് ഞങ്ങളുടെ രക്ഷിതാവിനോട്‌ ആരെയും ഞങ്ങള് പങ്കുചേര്ക്കുകയേ ഇല്ല.

وَأَنَّهُ تَعَالَى جَدُّ رَبِّنَا مَا اتَّخَذَ صَاحِبَةً وَلَا وَلَدًا
3=നമ്മുടെ രക്ഷിതാവിന്റെ മഹത്വം ഉന്നതമാകുന്നു. അവന്കൂട്ടുകാരിയെയോ, സന്താനത്തെയോ സ്വീകരിച്ചിട്ടില്ല.

وَأَنَّهُ كَانَ يَقُولُ سَفِيهُنَا عَلَى اللَّهِ شَطَطًا
4=ഞങ്ങളിലുള്ള വിഡ്ഢികള് അല്ലാഹുവെപറ്റി അതിക്രമപരമായ പരാമര്ശം നടത്തുമായിരുന്നു.

وَأَنَّا ظَنَنَّا أَن لَّن تَقُولَ الْإِنسُ وَالْجِنُّ عَلَى اللَّهِ كَذِبًا
5=ഞങ്ങള് വിചാരിച്ചു; മനുഷ്യരും ജിന്നുകളും അല്ലാഹുവിന്റെ പേരില് ഒരിക്കലും കള്ളം പറയുകയില്ലെന്ന്‌. എന്നും ( അവര്പറഞ്ഞു. )

وَأَنَّهُ كَانَ رِجَالٌ مِّنَ الْإِنسِ يَعُوذُونَ بِرِجَالٍ مِّنَ الْجِنِّ فَزَادُوهُمْ رَهَقًا
6=മനുഷ്യരില്പെട്ട ചില വ്യക്തികള് ജിന്നുകളില് പെട്ട വ്യക്തികളോട്‌ ശരണം തേടാറുണ്ടായിരുന്നു. അങ്ങനെ അതവര്ക്ക്‌ (ജിന്നുകള്ക്ക്‌) ഗര്വ്വ്‌ വര്ദ്ധിപ്പിച്ചു.

وَأَنَّهُمْ ظَنُّوا كَمَا ظَنَنتُمْ أَن لَّن يَبْعَثَ اللَّهُ أَحَدًا
7=നിങ്ങള് ധരിച്ചത്‌ പോലെ അവരും ധരിച്ചു; അല്ലാഹു ആരെയും ഉയിര്ത്തെഴുന്നേല്പിക്കുകയില്ലെന്ന്‌ എന്നും ( അവര് പറഞ്ഞു. )

وَأَنَّا لَمَسْنَا السَّمَاء فَوَجَدْنَاهَا مُلِئَتْ حَرَسًا شَدِيدًا وَشُهُبًا
8=ഞങ്ങള് ആകാശത്തെ സ്പര്ശിച്ചു നോക്കി. അപ്പോള് അത്‌ ശക്തിമത്തായ പാറാവുകാരാലും തീജ്വാലകളാലും നിറക്കപ്പെട്ടതായി ഞങ്ങള് കണ്ടെത്തി എന്നും ( അവര് പറഞ്ഞു. )

وَأَنَّا كُنَّا نَقْعُدُ مِنْهَا مَقَاعِدَ لِلسَّمْعِ فَمَن يَسْتَمِعِ الْآنَ يَجِدْ لَهُ شِهَابًا رَّصَدًا
9=( ആകാശത്തിലെ ) ചില ഇരിപ്പിടങ്ങളില് ഞങ്ങള് കേള്ക്കാന്വേണ്ടി ഇരിക്കാറുണ്ടായിരുന്നു. എന്നാല് ഇപ്പോള് ആരെങ്കിലും ശ്രദ്ധിച്ചു കേള്ക്കുകയാണെങ്കില് കാത്തിരിക്കുന്ന അഗ്നിജ്വാലയെ അവന്ന്‌ കണ്ടെത്താനാവും. എന്നും ( അവര് പറഞ്ഞു. )

وَأَنَّا لَا نَدْرِي أَشَرٌّ أُرِيدَ بِمَن فِي الْأَرْضِ أَمْ أَرَادَ بِهِمْ رَبُّهُمْ رَشَدًا
10=ഭൂമിയിലുള്ളവരുടെ കാര്യത്തില് തിന്മയാണോ, ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്‌, അതല്ല അവരുടെ രക്ഷിതാവ്‌ അവരെ നേര്വഴിയിലാക്കാന് ഉദ്ദേശിച്ചിരിക്കുകയാണോ എന്ന്‌ ഞങ്ങള്ക്ക്‌ അറിഞ്ഞ്‌ കൂടാ.

وَأَنَّا مِنَّا الصَّالِحُونَ وَمِنَّا دُونَ ذَلِكَ كُنَّا طَرَائِقَ قِدَدًا
11=ഞങ്ങളാകട്ടെ, ഞങ്ങളുടെ കൂട്ടത്തില് സദ്‌വൃത്തന്മാരുണ്ട്‌. അതില് താഴെയുള്ളവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്‌. ഞങ്ങള്വിഭിന്ന മാര്ഗങ്ങളായിതീര്ന്നിരിക്കുന്നു. എന്നും ( അവര്പറഞ്ഞു. )

وَأَنَّا ظَنَنَّا أَن لَّن نُّعجِزَ اللَّهَ فِي الْأَرْضِ وَلَن نُّعْجِزَهُ هَرَبًا
12=ഭൂമിയില് വെച്ച്‌ അല്ലാഹുവെ ഞങ്ങള്ക്ക്‌ തോല്പിക്കാനാവില്ല എന്നും, ഓടി മാറിക്കളഞ്ഞിട്ട്‌ അവനെ തോല്പിക്കാനാവില്ലെന്നും ഞങ്ങള് ധരിച്ചിരിക്കുന്നു

وَأَنَّا لَمَّا سَمِعْنَا الْهُدَى آمَنَّا بِهِ فَمَن يُؤْمِن بِرَبِّهِ فَلَا يَخَافُ بَخْسًا وَلَا رَهَقًا
13=സന്മാര്ഗം കേട്ടപ്പോള് ഞങ്ങള് അതില് വിശ്വസിച്ചിരിക്കുന്നു. അപ്പോള് ഏതൊരുത്തന് തന്റെ രക്ഷിതാവില്വിശ്വസിക്കുന്നുവോ അവന് യാതൊരു നഷ്ടത്തെയും അനീതിയെയും പറ്റി ഭയപ്പെടേണ്ടി വരില്ല. എന്നും ( അവര്പറഞ്ഞു. )

وَأَنَّا مِنَّا الْمُسْلِمُونَ وَمِنَّا الْقَاسِطُونَ فَمَنْ أَسْلَمَ فَأُوْلَئِكَ تَحَرَّوْا رَشَدًا
14=ഞങ്ങളുടെ കൂട്ടത്തില് കീഴ്പെട്ടു ജീവിക്കുന്നവരുണ്ട്‌. അനീതി പ്രവര്ത്തിക്കുന്നവരും ഞങ്ങളുടെ കൂട്ടത്തിലുണ്ട്‌. എന്നാല് ആര്കീഴ്പെട്ടിരിക്കുന്നുവോ അത്തരക്കാര് സന്മാര്ഗം അവലംബിച്ചിരിക്കുന്നു.

وَأَمَّا الْقَاسِطُونَ فَكَانُوا لِجَهَنَّمَ حَطَبًا
15=അനീതി പ്രവര്ത്തിച്ചകരാകട്ടെ നരകത്തിനുള്ള വിറക്‌ ആയി തീരുന്നതാണ്‌. ( എന്നും അവര് പറഞ്ഞു. )

 

وَأَلَّوِ اسْتَقَامُوا عَلَى الطَّرِيقَةِ لَأَسْقَيْنَاهُم مَّاء غَدَقًا

16=ആ മാര്ഗത്തില് അവര്(ദൈവീക വ്യവസ്ഥിതിയെ സ്വീകരിച്ച് ജനം) നേരെ നിലകൊള്ളുകയാണെങ്കില് നാം അവര്ക്ക്‌(അവര്ക്കും രാജ്യത്തെ അവരുടെ സഹജീവികള്ക്കും മറ്റും ഫലപ്രദമായി) ധാരാളം വെള്ളം കുടിക്കാന് നല്കുന്നതാണ്‌.

لِنَفْتِنَهُمْ فِيهِ وَمَن يُعْرِضْ عَن ذِكْرِ رَبِّهِ يَسْلُكْهُ عَذَابًا صَعَدًا
17=അതിലൂടെ നാം അവരെ പരീക്ഷിക്കുവാന് വേണ്ടിയത്രെ അത്‌. തന്റെ രക്ഷിതാവിന്റെ ഉല്ബോധനത്തെ വിട്ട്‌ ആര്തിരിഞ്ഞുകളയുന്നുവോ അവനെ അവന് ( രക്ഷിതാവ്‌ ) പ്രയാസകരമായ ശിക്ഷയില് പ്രവേശിപ്പിക്കുന്നതാണ്‌. ( എന്നും എനിക്ക്‌ ബോധനം നല്കപ്പെട്ടിരിക്കുന്നു. )

وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا
18=പള്ളികള് അല്ലാഹുവിന്നുള്ളതാകുന്നു. അതിനാല് നിങ്ങള്അല്ലാഹുവോടൊപ്പം ആരെയും വിളിച്ച്‌ പ്രാര്ത്ഥിക്കരുത്‌ എന്നും.

وَأَنَّهُ لَمَّا قَامَ عَبْدُ اللَّهِ يَدْعُوهُ كَادُوا يَكُونُونَ عَلَيْهِ لِبَدًا
19=അല്ലാഹുവിന്റെ ദാസന് ( നബി ) അവനോട്‌ പ്രാര്ത്ഥിക്കുവാനായി എഴുന്നേറ്റ്‌ നിന്നപ്പോള് അവര്അദ്ദേഹത്തിന്‌ ചുറ്റും തിങ്ങിക്കൂടുവാനൊരുങ്ങി എന്നും.

قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا
20=( നബിയേ, )പറയുക: ഞാന് എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ചു പ്രാര്ത്ഥിക്കുകയുള്ളൂ. അവനോട്‌ യാതൊരാളെയും ഞാന് പങ്കുചേര്ക്കുകയില്ല.

قُلْ إِنِّي لَا أَمْلِكُ لَكُمْ ضَرًّا وَلَا رَشَدًا
21=പറയുക: നിങ്ങള്ക്ക്‌ ഉപദ്രവം ചെയ്യുക എന്നതോ ( നിങ്ങളെ ) നേര്വഴിയിലാക്കുക എന്നതോ എന്റെ അധീനതയിലല്ല.

قُلْ إِنِّي لَن يُجِيرَنِي مِنَ اللَّهِ أَحَدٌ وَلَنْ أَجِدَ مِن دُونِهِ مُلْتَحَدًا
22=പറയുക: അല്ലാഹുവി ( ന്റെ ശിക്ഷയി ) ല് നിന്ന്‌ ഒരാളും എനിക്ക്‌ അഭയം നല്കുകയേ ഇല്ല; തീര്ച്ചയായും അവന്നു പുറമെ ഒരു അഭയസ്ഥാനവും ഞാന് ഒരിക്കലും കണ്ടെത്തുകയുമില്ല.

إِلَّا بَلَاغًا مِّنَ اللَّهِ وَرِسَالَاتِهِ وَمَن يَعْصِ اللَّهَ وَرَسُولَهُ فَإِنَّ لَهُ نَارَ جَهَنَّمَ خَالِدِينَ فِيهَا أَبَدًا
23=അല്ലാഹുവിങ്കല് നിന്നുള്ള പ്രബോധനവും അവന്റെ സന്ദേശങ്ങളും ഒഴികെ ( മറ്റൊന്നും എന്റെ അധീനതയിലില്ല. ) വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം തീര്ച്ചയായും അവന്നുള്ളതാണ്‌ നരകാഗ്നി. അത്തരക്കാര്അതില് നിത്യവാസികളായിരിക്കും.

حَتَّى إِذَا رَأَوْا مَا يُوعَدُونَ فَسَيَعْلَمُونَ مَنْ أَضْعَفُ نَاصِرًا وَأَقَلُّ عَدَدًا
24=അങ്ങനെ അവര്ക്ക്‌ താക്കീത്‌ നല്കപ്പെടുന്ന കാര്യം അവര്കണ്ടു കഴിഞ്ഞാല് ഏറ്റവും ദുര്ബലനായ സഹായി ആരാണെന്നും എണ്ണത്തില് ഏറ്റവും കുറവ്‌ ആരാണെന്നും അവര്മനസ്സിലാക്കികൊള്ളും.

قُلْ إِنْ أَدْرِي أَقَرِيبٌ مَّا تُوعَدُونَ أَمْ يَجْعَلُ لَهُ رَبِّي أَمَدًا
25=( നബിയേ, ) പറയുക: നിങ്ങള്ക്ക്‌ താക്കീത്‌ നല്കപ്പെടുന്ന കാര്യം അടുത്തു തന്നെയാണോ അതല്ല എന്റെ രക്ഷിതാവ്‌ അതിന്‌ അവധി വെച്ചേക്കുമോ എന്ന്‌ എനിക്ക്‌ അറിയില്ല.

عَالِمُ الْغَيْبِ فَلَا يُظْهِرُ عَلَى غَيْبِهِ أَحَدًا
26=അവന് അദൃശ്യം അറിയുന്നവനാണ്‌. എന്നാല് അവന് തന്റെ അദൃശ്യജ്ഞാനം യാതൊരാള്ക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല.

إِلَّا مَنِ ارْتَضَى مِن رَّسُولٍ فَإِنَّهُ يَسْلُكُ مِن بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا
27=അവന് തൃപ്തിപ്പെട്ട വല്ല ദൂതന്നുമല്ലാതെ. എന്നാല്അദ്ദേഹത്തിന്റെ ( ദൂതന്റെ ) മുന്നിലും പിന്നിലും അവന്കാവല്ക്കാരെ ഏര്പെടുത്തുക തന്നെ ചെയ്യുന്നതാണ്‌.

لِيَعْلَمَ أَن قَدْ أَبْلَغُوا رِسَالَاتِ رَبِّهِمْ وَأَحَاطَ بِمَا لَدَيْهِمْ وَأَحْصَى كُلَّ شَيْءٍ عَدَدًا
28=അവര് ( ദൂതന്മാര് ) തങ്ങളുടെ രക്ഷിതാവിന്റെ ദൌത്യങ്ങള്എത്തിച്ചുകൊടുത്തിട്ടുണ്ട്‌ എന്ന്‌ അവന് ( അല്ലാഹു ) അറിയാന്വേണ്ടി. അവരുടെ പക്കലുള്ളതിനെ അവന് പരിപൂര്ണ്ണമായി അറിഞ്ഞിരിക്കുന്നു. എല്ലാ വസ്തുവിന്റെയും എണ്ണം അവന്തിട്ടപ്പെടുത്തിയിരിക്കുന്നു.