അദ്ധ്യായം 76 (ഇൻസാൻ)

 بسم الله الرحمن الرحيم

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെനാമത്തില്.

هَلْ أَتَى عَلَى الْإِنسَانِ حِينٌ مِّنَ الدَّهْرِ لَمْ يَكُن شَيْئًا مَّذْكُورًا
1=മനുഷ്യന് പ്രസ്താവ്യമായ ഒരു വസ്തുവേ ആയിരുന്നില്ലാത്ത ഒരു കാലഘട്ടം അവന്റെ മേല് കഴിഞ്ഞുപോയിട്ടുണ്ടോ?

إِنَّا خَلَقْنَا الْإِنسَانَ مِن نُّطْفَةٍ أَمْشَاجٍ نَّبْتَلِيهِ فَجَعَلْنَاهُ سَمِيعًا بَصِيرًا
2=കൂടിച്ചേര്ന്നുണ്ടായ ഒരു ബീജത്തില് നിന്ന്‌ തീര്ച്ചയായും നാം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. നാം അവനെ പരീക്ഷിക്കുവാനായിട്ട്‌. അങ്ങനെ അവനെ നാം കേള്വിയുള്ളവനും കാഴ്ചയുള്ളവനുമാക്കിയിരിക്കുന്നു.

إِنَّا هَدَيْنَاهُ السَّبِيلَ إِمَّا شَاكِرًا وَإِمَّا كَفُورًا
3=തീര്ച്ചയായും നാം അവന്ന്‌ വഴി കാണിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ട്‌ ഒന്നുകില് അവന് നന്ദിയുള്ളവനാകുന്നു. അല്ലെങ്കില്നന്ദികെട്ടവനാകുന്നു.

إِنَّا أَعْتَدْنَا لِلْكَافِرِينَ سَلَاسِلَا وَأَغْلَالًا وَسَعِيرًا
4=തീര്ച്ചയായും സത്യ-വ്യവസ്ഥിതിയെ-നിഷേധിച്ചവര്ക്ക്‌ നാം ചങ്ങലകളും വിലങ്ങുകളും കത്തിജ്വലിക്കുന്ന നരകാഗ്നിയും ഒരുക്കി വെച്ചിരിക്കുന്നു.

إِنَّ الْأَبْرَارَ يَشْرَبُونَ مِن كَأْسٍ كَانَ مِزَاجُهَا كَافُورًا
5=തീര്ച്ചയായും പുണ്യവാന്മാര് ( ദൈവീക വ്യവസ്ഥിതിക്ക് വേണ്ടി നിലകൊണ്ടവര്ക്ക് സ്വര്ഗത്തില് ) ഒരു പാനപാത്രത്തില്നിന്ന്‌ കുടിക്കുന്നതാണ്‌. അതിന്റെ ചേരുവ കര്പ്പൂരമായിരിക്കും.

عَيْنًا يَشْرَبُ بِهَا عِبَادُ اللَّهِ يُفَجِّرُونَهَا تَفْجِيرًا
6=അല്ലാഹുവിന്റെ ദാസന്മാര് കുടിക്കുന്ന ഒരു ഉറവു വെള്ളമത്രെ അത്‌. അവരത്‌ പൊട്ടിച്ചൊഴുക്കിക്കൊണ്ടിരിക്കും.

يُوفُونَ بِالنَّذْرِ وَيَخَافُونَ يَوْمًا كَانَ شَرُّهُ مُسْتَطِيرًا
7=നേര്ച്ച അവര് നിറവേറ്റുകയും ആപത്തു പടര്ന്ന്‌ പിടിക്കുന്ന ഒരു ദിവസത്തെ അവര് ഭയപ്പെടുകയും ചെയ്യും.

وَيُطْعِمُونَ الطَّعَامَ عَلَى حُبِّهِ مِسْكِينًا وَيَتِيمًا وَأَسِيرًا
8=ആഹാരത്തോട്‌ പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത്‌ നല്കുകയും ചെയ്യും.

إِنَّمَا نُطْعِمُكُمْ لِوَجْهِ اللَّهِ لَا نُرِيدُ مِنكُمْ جَزَاء وَلَا شُكُورًا
9=( അവര് പറയും: ) അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടി മാത്രമാണ്‌ ഞങ്ങള് നിങ്ങള്ക്കു ആഹാരം നല്കുന്നത്‌. നിങ്ങളുടെ പക്കല് നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്ആഗ്രഹിക്കുന്നില്ല.

إِنَّا نَخَافُ مِن رَّبِّنَا يَوْمًا عَبُوسًا قَمْطَرِيرًا
10=മുഖം ചുളിച്ചു പോകുന്നതും, ദുസ്സഹവുമായ ഒരു ദിവസത്തെ ഞങ്ങളുടെ രക്ഷിതാവിങ്കല് നിന്ന്‌ തീര്ച്ചയായും ഞങ്ങള്ഭയപ്പെടുന്നു.

فَوَقَاهُمُ اللَّهُ شَرَّ ذَلِكَ الْيَوْمِ وَلَقَّاهُمْ نَضْرَةً وَسُرُورًا
11=അതിനാല് ആ ദിവസത്തിന്റെ തിന്മയില് നിന്ന്‌ അല്ലാഹു അവരെ കാത്തുരക്ഷിക്കുകയും, പ്രസന്നതയും സന്തോഷവും അവര്ക്കു അവന് നല്കുകയും ചെയ്യുന്നതാണ്‌.

وَجَزَاهُم بِمَا صَبَرُوا جَنَّةً وَحَرِيرًا
12=(പ്രബോധനഫലമായുണ്ടാകുന്ന പ്രതിസന്ധികളില്)അവര്ക്ഷമിച്ചതിനാല് സ്വര്ഗത്തോപ്പും പട്ടു വസ്ത്രങ്ങളും അവര്ക്കവന് പ്രതിഫലമായി നല്കുന്നതാണ്‌.

مُتَّكِئِينَ فِيهَا عَلَى الْأَرَائِكِ لَا يَرَوْنَ فِيهَا شَمْسًا وَلَا زَمْهَرِيرًا
13=അവരവിടെ സോഫകളില് ചാരിയിരിക്കുന്നവരായിരിക്കും. വെയിലോ കൊടും തണുപ്പോ അവര് അവിടെ കാണുകയില്ല.

وَدَانِيَةً عَلَيْهِمْ ظِلَالُهَا وَذُلِّلَتْ قُطُوفُهَا تَذْلِيلًا
14=ആ സ്വര്ഗത്തിലെ തണലുകള് അവരുടെ മേല് അടുത്തു നില്ക്കുന്നതായിരിക്കും. അതിലെ പഴങ്ങള് പറിച്ചെടുക്കാന്സൌകര്യമുള്ളതാക്കപ്പെടുകയും ചെയ്തിരിക്കുന്നു.

وَيُطَافُ عَلَيْهِم بِآنِيَةٍ مِّن فِضَّةٍ وَأَكْوَابٍ كَانَتْ قَوَارِيرَا
15=വെള്ളിയുടെ പാത്രങ്ങളും ( മിനുസം കൊണ്ട്‌ ) സ്ഫടികം പോലെയായിതീര്ന്നിട്ടുള്ള കോപ്പകളുമായി അവര്ക്കിടയില് ( പരിചാരകന്മാര് ) ചുറ്റി നടക്കുന്നതാണ്‌.

قَوَارِيرَ مِن فِضَّةٍ قَدَّرُوهَا تَقْدِيرًا
16=വെള്ളിക്കോപ്പകള്. അവര് അവയ്ക്ക്‌ ( പാത്രങ്ങള്ക്ക്‌ ) ഒരു തോതനുസരിച്ച്‌ അളവ്‌ നിര്ണയിച്ചിരിക്കും.

وَيُسْقَوْنَ فِيهَا كَأْسًا كَانَ مِزَاجُهَا زَنجَبِيلًا
17=ഇഞ്ചിനീരിന്റെ ചേരുവയുള്ള ഒരു കോപ്പ അവര്ക്ക്‌ അവിടെ കുടിക്കാന് നല്കപ്പെടുന്നതാണ്‌.

عَيْنًا فِيهَا تُسَمَّى سَلْسَبِيلًا
18=അതായത്‌ അവിടത്തെ ( സ്വര്ഗത്തിലെ ) സല്സബീല് എന്നു പേരുള്ള ഒരു ഉറവിലെ വെള്ളം.

وَيَطُوفُ عَلَيْهِمْ وِلْدَانٌ مُّخَلَّدُونَ إِذَا رَأَيْتَهُمْ حَسِبْتَهُمْ لُؤْلُؤًا مَّنثُورًا
19=അനശ്വര ജീവിതം നല്കപ്പെട്ട ചില കുട്ടികള്അവര്ക്കിടയിലൂടെ ചുറ്റി നടന്നുകൊണ്ടുമിരിക്കും. അവരെ നീ കണ്ടാല് വിതറിയ മുത്തുകളാണ്‌ അവരെന്ന്‌ നീ വിചാരിക്കും.

وَإِذَا رَأَيْتَ ثَمَّ رَأَيْتَ نَعِيمًا وَمُلْكًا كَبِيرًا
20=അവിടം നീ കണ്ടാല് സുഖാനുഗ്രഹവും വലിയൊരു സാമ്രാജ്യവും നീ കാണുന്നതാണ്‌.

عَالِيَهُمْ ثِيَابُ سُندُسٍ خُضْرٌ وَإِسْتَبْرَقٌ وَحُلُّوا أَسَاوِرَ مِن فِضَّةٍ وَسَقَاهُمْ رَبُّهُمْ شَرَابًا طَهُورًا
21=അവരുടെ മേല് പച്ച നിറമുള്ള നേര്ത്ത പട്ടുവസ്ത്രങ്ങളും കട്ടിയുള്ള പട്ടു വസ്ത്രവും ഉണ്ടായിരിക്കും. വെള്ളിയുടെ വളകളും അവര്ക്ക്‌ അണിയിക്കപ്പെടുന്നതാണ്‌. അവര്ക്ക്‌ അവരുടെ രക്ഷിതാവ്‌ തികച്ചും ശുദ്ധമായ പാനീയം കുടിക്കാന്കൊടുക്കുന്നതുമാണ്‌.

إِنَّ هَذَا كَانَ لَكُمْ جَزَاء وَكَانَ سَعْيُكُم مَّشْكُورًا
22=( അവരോട്‌ പറയപ്പെടും: ) തീര്ച്ചയായും അത്‌ നിങ്ങള്ക്കുള്ള പ്രതിഫലമാകുന്നു. (ദൈവീക വ്യവസ്ഥിതിക്ക് വേണ്ടിയുള്ള)നിങ്ങളുടെ പരിശ്രമം നന്ദിപൂര്വ്വം സ്വീകരിക്കപ്പെട്ടിരിക്കയാകുന്നൂ.

إِنَّا نَحْنُ نَزَّلْنَا عَلَيْكَ الْقُرْآنَ تَنزِيلًا
23=തീര്ച്ചയായും നാം നിനക്ക്‌ ഈ ഖുര്ആനിനെ അല്പാല്പമായി അവതരിപ്പിച്ചു തന്നിരിക്കുന്നു.

فَاصْبِرْ لِحُكْمِ رَبِّكَ وَلَا تُطِعْ مِنْهُمْ آثِمًا أَوْ كَفُورًا
24=ആകയാല് നിന്റെ രക്ഷിതാവിന്റെ തീരുമാനത്തിന്‌ നീ ക്ഷമയോടെ കാത്തിരിക്കുക. അവരുടെ (ദൈവീക വ്യവസ്ഥിതിയെ നിഷേധിച്ചവരുടെ)കൂട്ടത്തില് നിന്ന്‌ യാതൊരു പാപിയെയും നന്ദികെട്ടവനെയും നീ അനുസരിച്ചു പോകരുത്‌.

وَاذْكُرِ اسْمَ رَبِّكَ بُكْرَةً وَأَصِيلًا
25=നിന്റെ രക്ഷിതാവിന്റെ നാമം കാലത്തും വൈകുന്നേരവും നീ സ്മരിക്കുകയും ചെയ്യുക.

وَمِنَ اللَّيْلِ فَاسْجُدْ لَهُ وَسَبِّحْهُ لَيْلًا طَوِيلًا
26=രാത്രിയില് നീ അവനെ പ്രണമിക്കുകയും ദീര്ഘമായ നിശാവേളയില് അവനെ പ്രകീര്ത്തിക്കുകയും ചെയ്യുക.

إِنَّ هَؤُلَاء يُحِبُّونَ الْعَاجِلَةَ وَيَذَرُونَ وَرَاءهُمْ يَوْمًا ثَقِيلًا
27=തീര്ച്ചയായും ഇക്കൂട്ടര് ക്ഷണികമായ ഐഹികജീവിതത്തെ ഇഷ്ടപ്പെടുന്നു. ഭാരമേറിയ ഒരു ദിവസത്തിന്റെ കാര്യം അവര്തങ്ങളുടെ പുറകില് വിട്ടുകളയുകയും ചെയ്യുന്നു.

نَحْنُ خَلَقْنَاهُمْ وَشَدَدْنَا أَسْرَهُمْ وَإِذَا شِئْنَا بَدَّلْنَا أَمْثَالَهُمْ تَبْدِيلًا
28=നാമാണ്‌ അവരെ സൃഷ്ടിക്കുകയും അവരുടെ ശരീരഘടന ബലപ്പെടുത്തുകയും ചെയ്തത്‌. നാം ഉദ്ദേശിക്കുന്ന പക്ഷം അവര്ക്ക്‌ തുല്യരായിട്ടുള്ളവരെ നാം അവര്ക്കു പകരം കൊണ്ടു വരുന്നതുമാണ്‌.

إِنَّ هَذِهِ تَذْكِرَةٌ فَمَن شَاء اتَّخَذَ إِلَى رَبِّهِ سَبِيلًا
29=തീര്ച്ചയായും ഇത്‌ ഒരു (രാഷ്ട്രീയ)ഉല്ബോധനമാകുന്നു. ആകയാല് വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം തന്റെ രക്ഷിതാവിങ്കലേക്കുള്ള മാര്ഗം സ്വീകരിച്ചു കൊള്ളട്ടെ.

.
وَمَا تَشَاؤُونَ إِلَّا أَن يَشَاء اللَّهُ إِنَّ اللَّهَ كَانَ عَلِيمًا حَكِيمًا
30=അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷമല്ലാതെ നിങ്ങള്ഉദ്ദേശിക്കുകയില്ല. തീര്ച്ചയായും അല്ലാഹു സര്വ്വജ്ഞനും യുക്തിമാനുമാകുന്നു.

يُدْخِلُ مَن يَشَاء فِي رَحْمَتِهِ وَالظَّالِمِينَ أَعَدَّ لَهُمْ عَذَابًا أَلِيمًا
31=അവന് ഉദ്ദേശിക്കുന്നവരെ(ദൈവീക വ്യവസ്ഥിതിക്ക് വേണ്ടി നിലകൊള്ളുന്നവരെ) അവന്റെ കാരുണ്യത്തില് അവന്പ്രവേശിപ്പിക്കുന്നതാണ്‌. (സത്യ വ്യവസ്ഥിതിയെ നിഷേധിച്ച)അക്രമകാരികള്ക്കാവട്ടെ അവന് വേദനയേറിയ ശിക്ഷ ഒരുക്കി വെച്ചിരിക്കുന്നു