അദ്ധ്യായം 78 (നബഅ്)

 بسم الله الرحمن الرحيم

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെനാമത്തില്.

عَمَّ يَتَسَاءلُونَ
1=എന്തിനെപ്പറ്റിയാണ്‌ അവര് പരസ്പരം ചോദിച്ചു കൊണ്ടിരിക്കുന്നത്‌?

عَنِ النَّبَإِ الْعَظِيمِ
2=ആ മഹത്തായ വൃത്താന്തത്തെപ്പറ്റി.

الَّذِي هُمْ فِيهِ مُخْتَلِفُونَ
3=അവര് ഏതൊരു കാര്യത്തില് അഭിപ്രായ വ്യത്യാസത്തിലായി ക്കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റി.

كَلَّا سَيَعْلَمُونَ
4=നിസ്സംശയം; അവര് വഴിയെ അറിഞ്ഞു കൊള്ളും.

ثُمَّ كَلَّا سَيَعْلَمُونَ
5=വീണ്ടും നിസ്സംശയം; അവര് വഴിയെ അറിഞ്ഞു കൊള്ളും.

أَلَمْ نَجْعَلِ الْأَرْضَ مِهَادًا
6=ഭൂമിയെ നാം ഒരു വിരിപ്പാക്കിയില്ലേ?

وَالْجِبَالَ أَوْتَادًا
7=പര്വ്വതങ്ങളെ ആണികളാക്കുകയും ( ചെയ്തില്ലേ? )

وَخَلَقْنَاكُمْ أَزْوَاجًا
8=നിങ്ങളെ നാം ഇണകളായി സൃഷ്ടിക്കുകയും ചെയ്തിരിക്കുന്നു.

وَجَعَلْنَا نَوْمَكُمْ سُبَاتًا
9=നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു.

وَجَعَلْنَا اللَّيْلَ لِبَاسًا
10=രാത്രിയെ നാം ഒരു വസ്ത്രമാക്കുകയും,

وَجَعَلْنَا النَّهَارَ مَعَاشًا
11=പകലിനെ നാം ജീവസന്ധാരണവേളയാക്കുകയും ചെയ്തിരിക്കുന്നു.

وَبَنَيْنَا فَوْقَكُمْ سَبْعًا شِدَادًا
12=നിങ്ങള്ക്ക്‌ മീതെ ബലിഷ്ഠമായ ഏഴു ആകാശങ്ങള് നാം നിര്മിക്കുകയും

وَجَعَلْنَا سِرَاجًا وَهَّاجًا
13=കത്തിജ്വലിക്കുന്ന ഒരു വിളക്ക്‌ നാം ഉണ്ടാക്കുകയും ചെയ്തിരിക്കുന്നു.

وَأَنزَلْنَا مِنَ الْمُعْصِرَاتِ مَاء ثَجَّاجًا
14=കാര്മേഘങ്ങളില് നിന്ന്‌ കുത്തി ഒഴുകുന്ന വെള്ളം നാം ഇറക്കുകയും ചെയ്തു.

لِنُخْرِجَ بِهِ حَبًّا وَنَبَاتًا
15=അതു മുഖേന ധാന്യവും സസ്യവും നാം പുറത്തു കൊണ്ടു വരാന് വേണ്ടി.

وَجَنَّاتٍ أَلْفَافًا
16=ഇടതൂര്ന്ന തോട്ടങ്ങളും

إِنَّ يَوْمَ الْفَصْلِ كَانَ مِيقَاتًا
17=തീര്ച്ചയായും തീരുമാനത്തിന്റെ ദിവസം സമയം നിര്ണയിക്കപ്പെട്ടതായിരിക്കുന്നു.

يَوْمَ يُنفَخُ فِي الصُّورِ فَتَأْتُونَ أَفْوَاجًا
18=അതായത്‌ കാഹളത്തില് ഊതപ്പെടുകയും, നിങ്ങള്കൂട്ടംകൂട്ടമായി വന്നെത്തുകയും ചെയ്യുന്ന ദിവസം.

وَفُتِحَتِ السَّمَاء فَكَانَتْ أَبْوَابًا
19=ആകാശം തുറക്കപ്പെടുകയും എന്നിട്ടത്‌ പല കവാടങ്ങളായി തീരുകയും ചെയ്യും.

وَسُيِّرَتِ الْجِبَالُ فَكَانَتْ سَرَابًا
20=പര്വ്വതങ്ങള് സഞ്ചരിപ്പിക്കപ്പെടുകയും അങ്ങനെ അവ മരീചിക പോലെ ആയിത്തീരുകയും ചെയ്യും.

 

21=തീര്ച്ചയായും നരകം കാത്തിരിക്കുന്ന സ്ഥലമാകുന്നു.

لِلْطَّاغِينَ مَآبًا
22=(ദൈവീക വ്യവസ്ഥിതിയുടെസന്ദേശവാഹകര്ക്കതിരെനിലകോണ്ട)അതിക്രമകാരികള്ക്ക്‌ മടങ്ങിച്ചെല്ലാനുള്ള സ്ഥലം.

لَابِثِينَ فِيهَا أَحْقَابًا
23=അവര് അതില് യുഗങ്ങളോളം താമസിക്കുന്നവരായിരിക്കും.

لَّا يَذُوقُونَ فِيهَا بَرْدًا وَلَا شَرَابًا
24=കുളിര്മയോ കുടിനീരോ അവര് അവിടെ ആസ്വദിക്കുകയില്ല.

إِلَّا حَمِيمًا وَغَسَّاقًا
25=കൊടുംചൂടുള്ള വെള്ളവും കൊടും തണുപ്പുള്ള വെള്ളവുമല്ലാതെ

جَزَاء وِفَاقًا
26=അനുയോജ്യമായ പ്രതിഫലമത്രെ അത്‌.

إِنَّهُمْ كَانُوا لَا يَرْجُونَ حِسَابًا
27=തീര്ച്ചയായും അവര് വിചാരണ പ്രതീക്ഷിക്കുന്നില്ലായിരുന്നു.

وَكَذَّبُوا بِآيَاتِنَا كِذَّابًا
28=നമ്മുടെ(വ്യവസ്ഥിതിക്ക് വേണ്ടി അവതരിപ്പിച്ച) ദൃഷ്ടാന്തങ്ങളെ അവര് തീര്ത്തും നിഷേധിച്ചു തള്ളുകയും ചെയ്തു.

.
وَكُلَّ شَيْءٍ أَحْصَيْنَاهُ كِتَابًا
29=ഏതു കാര്യവും നാം എഴുതി തിട്ടപ്പെടുത്തിയിരിക്കുന്നു.

فَذُوقُوا فَلَن نَّزِيدَكُمْ إِلَّا عَذَابًا
30=അതിനാല് നിങ്ങള് ( ശിക്ഷ ) ആസ്വദിച്ചു കൊള്ളുക. തീര്ച്ചയായും നാം നിങ്ങള്ക്കു ശിക്ഷയല്ലാതൊന്നും വര്ദ്ധിപ്പിച്ചു തരികയില്ല

إِنَّ لِلْمُتَّقِينَ مَفَازًا
31=തീര്ച്ചയായും(നമ്മുടെ വ്യവസ്ഥിതിയിലേക്കുള്ള പ്രബോധന പ്രവര്ത്തനങ്ങളില്) സൂക്ഷ്മത പാലിച്ചവര്ക്ക്‌ വിജയമുണ്ട്‌.

حَدَائِقَ وَأَعْنَابًا
32=അതായത്‌ ( സ്വര്ഗത്തിലെ ) തോട്ടങ്ങളും മുന്തിരികളും,

وَكَوَاعِبَ أَتْرَابًا
33=തുടുത്ത മാര്വിടമുള്ള സമപ്രായക്കാരായ തരുണികളും.

وَكَأْسًا دِهَاقًا
34=നിറഞ്ഞ പാനപാത്രങ്ങളും.

لَّا يَسْمَعُونَ فِيهَا لَغْوًا وَلَا كِذَّابًا
=35അവിടെ അനാവശ്യമായ ഒരു വാക്കോ ഒരു വ്യാജവാര്ത്തയോ അവര് കേള്ക്കുകയില്ല.

جَزَاء مِّن رَّبِّكَ عَطَاء حِسَابًا
36=( അത്‌ ) നിന്റെ രക്ഷിതാവിങ്കല് നിന്നുള്ള ഒരു പ്രതിഫലവും, കണക്കൊത്ത ഒരു സമ്മാനവുമാകുന്നു.

رَبِّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا الرحْمَنِ لَا يَمْلِكُونَ مِنْهُ خِطَابًا
37=ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിന്റെയും രക്ഷിതാവും പരമകാരുണികനുമായുള്ളവന്റെ ( സമ്മാനം. ).
അവനുമായി സംഭാഷണത്തില് ഏര്പെടാന് അവര്ക്കു സാധിക്കുകയില്ല.

يَوْمَ يَقُومُ الرُّوحُ وَالْمَلَائِكَةُ صَفًّا لَّا يَتَكَلَّمُونَ إِلَّا مَنْ أَذِنَ لَهُ الرحْمَنُ وَقَالَ صَوَابًا
38=റൂഹും മലക്കുകളും അണിയായി നില്ക്കുന്ന ദിവസം. പരമകാരുണികനായ അല്ലാഹു അനുവാദം നല്കിയിട്ടുള്ളവനും സത്യം പറഞ്ഞിട്ടുള്ളവനുമല്ലാതെ അന്ന്‌ സംസാരിക്കുകയില്ല.

ذَلِكَ الْيَوْمُ الْحَقُّ فَمَن شَاء اتَّخَذَ إِلَى رَبِّهِ مَآبًا
39=അതത്രെ യഥാര്ത്ഥമായ ദിവസം. അതിനാല് വല്ലവനും ഉദ്ദേശിക്കുന്ന പക്ഷം തന്റെ രക്ഷിതാവിങ്കലേക്കുള്ള(അല്ലാഹുവിന്റെ വ്യവസ്തിതീിയിലേക്കുള്ള) മടക്കത്തിന്റെ മാര്ഗം അവന്സ്വീകരിക്കട്ടെ.

إِنَّا أَنذَرْنَاكُمْ عَذَابًا قَرِيبًا يَوْمَ يَنظُرُ الْمَرْءُ مَا قَدَّمَتْ يَدَاهُ وَيَقُولُ الْكَافِرُ يَا لَيْتَنِي كُنتُ تُرَابًا
40=ആസന്നമായ ഒരു ശിക്ഷയെ പറ്റി തീര്ച്ചയായും നിങ്ങള്ക്കു നാം മുന്നറിയിപ്പ്‌ നല്കിയിരിക്കുന്നു. മനുഷ്യന് തന്റെ കൈകള് മുന്കൂട്ടി ചെയ്തു വെച്ചത്‌ നോക്കിക്കാണുകയും, അയ്യോ ഞാന് മണ്ണായിരുന്നെങ്കില് എത്ര നന്നായിരുന്നേനെ എന്ന്‌ സത്യനിഷേധി പറയുകയും ചെയ്യുന്ന ദിവസം.