അദ്ധ്യായം 84( ഇന്‍ഷിഖാഖ്)

 بسم الله الرحمن الرحيم

പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെനാമത്തില്.

إِذَا السَّمَاء انشَقَّتْ
1=ആകാശം പിളരുമ്പോള്,

وَأَذِنَتْ لِرَبِّهَا وَحُقَّتْ
2=അത്‌ അതിന്റെ രക്ഷിതാവിന്‌ കീഴ്പെടുകയും ചെയ്യുമ്പോള്-അത്‌ ( അങ്ങനെ കീഴ്പെടാന് ) കടപ്പെട്ടിരിക്കുന്നുതാനും.

وَإِذَا الْأَرْضُ مُدَّتْ
3=ഭൂമി നീട്ടപ്പെടുമ്പോള്

وَأَلْقَتْ مَا فِيهَا وَتَخَلَّتْ
4=അതിലുള്ളത്‌ അത്‌ ( പുറത്തേക്ക്‌ ) ഇടുകയും, അത്‌ കാലിയായിത്തീരുകയും ചെയ്യുമ്പോള്,

وَأَذِنَتْ لِرَبِّهَا وَحُقَّتْ
5=അതിന്റെ രക്ഷിതാവിന്‌ അത്‌ കീഴ്പെടുകയും ചെയ്യുമ്പോള്- അത്‌ ( അങ്ങനെ കീഴ്പെടാന് ) കടപ്പെട്ടിരിക്കുന്നു താനും.

.
يَا أَيُّهَا الْإِنسَانُ إِنَّكَ كَادِحٌ إِلَى رَبِّكَ كَدْحًا فَمُلَاقِيهِ
6=ഹേ, മനുഷ്യാ, നീ നിന്റെ രക്ഷിതാവിങ്കലേക്ക്‌ കടുത്ത അദ്ധ്വാനം നടത്തി ചെല്ലുന്നവനും അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനുമാകുന്നു

فَأَمَّا مَنْ أُوتِيَ كِتَابَهُ بِيَمِينِهِ
7=എന്നാല് ( പരലോകത്ത്‌ ) ഏതൊരുവന്ന്‌ തന്റെ രേഖ വലതുകൈയ്യില് നല്കപ്പെട്ടുവോ,

فَسَوْفَ يُحَاسَبُ حِسَابًا يَسِيرًا
8=അവന് ലഘുവായ വിചാരണയ്ക്ക്‌ ( മാത്രം ) വിധേയനാകുന്നതാണ്‌.

وَيَنقَلِبُ إِلَى أَهْلِهِ مَسْرُورًا
9=അവന് അവന്റെ സ്വന്തക്കാരുടെ അടുത്തേക്ക്‌ സന്തുഷ്ടനായിക്കൊണ്ട്‌ തിരിച്ചുപോകുകയും ചെയ്യും.

وَأَمَّا مَنْ أُوتِيَ كِتَابَهُ وَرَاء ظَهْرِهِ
10=എന്നാല് ഏതൊരുവന്‌ തന്റെ രേഖ അവന്റെ മുതുകിന്റെ പിന്നിലൂടെ കൊടുക്കപ്പെട്ടുവോ

فَسَوْفَ يَدْعُو ثُبُورًا
11=അവന് നാശമേ എന്ന്‌ നിലവിളിക്കുകയും,

وَيَصْلَى سَعِيرًا
12=ആളിക്കത്തുന്ന നരകാഗ്നിയില് കടന്ന്‌ എരിയുകയും ചെയ്യും.

إِنَّهُ كَانَ فِي أَهْلِهِ مَسْرُورًا
13=തീര്ച്ചയായും അവന് അവന്റെ സ്വന്തക്കാര്ക്കിടയില്സന്തോഷത്തോടെ കഴിയുന്നവനായിരുന്നു.

إِنَّهُ ظَنَّ أَن لَّن يَحُورَ
14=തീര്ച്ചയായും അവന് ധരിച്ചു; അവന് മടങ്ങി വരുന്നതേ അല്ല എന്ന്‌.

بَلَى إِنَّ رَبَّهُ كَانَ بِهِ بَصِيرًا
15=അതെ, തീര്ച്ചയായും അവന്റെ രക്ഷിതാവ്‌ അവനെപ്പറ്റി കണ്ടറിയുന്നവനായിരിക്കുന്നു.

فَلَا أُقْسِمُ بِالشَّفَقِ
16=എന്നാല് അസ്തമയശോഭയെക്കൊണ്ട്‌ ഞാന് സത്യം ചെയ്തു പറയുന്നു:

وَاللَّيْلِ وَمَا وَسَقَ
17=രാത്രിയും അതു ഒന്നിച്ച്‌ ചേര്ക്കുന്നവയും കൊണ്ടും,

وَالْقَمَرِ إِذَا اتَّسَقَ
18ചന്ദ്രന് പൂര്ണ്ണത പ്രാപിക്കുമ്പോള് അതിനെ കൊണ്ടും.

لَتَرْكَبُنَّ طَبَقًا عَن طَبَقٍ
19=തീര്ച്ചയായും നിങ്ങള് ഘട്ടംഘട്ടമായി കയറിക്കൊണ്ടിരിക്കുന്നതാണ്‌.

فَمَا لَهُمْ لَا يُؤْمِنُونَ
20=എന്നാല് അവര്ക്കെന്തുപറ്റി? അവര് വിശ്വസിക്കുന്നില്ല.

وَإِذَا قُرِئَ عَلَيْهِمُ الْقُرْآنُ لَا يَسْجُدُونَ
21=അവര്ക്ക്‌ ഖുര്ആന് ഓതികൊടുക്കപ്പെട്ടാല് അവര് സുജൂദ്‌ ചെയ്യുന്നുമില്ല.

بَلِ الَّذِينَ كَفَرُواْ يُكَذِّبُونَ
22=പക്ഷെ അവിശ്വാസികള് നിഷേധിച്ചു തള്ളുകയാണ്‌.

وَاللَّهُ أَعْلَمُ بِمَا يُوعُونَ
23=അവര് മനസ്സുകളില് സൂക്ഷിച്ച്‌ വെക്കുന്നതിനെപ്പറ്റി അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു.

فَبَشِّرْهُم بِعَذَابٍ أَلِيمٍ
24=ആകയാല് ( നബിയേ, ) നീ അവര്ക്ക്‌ വേദനയേറിയ ഒരു ശിക്ഷയെപ്പറ്റി സന്തോഷവാര്ത്ത അറിയിക്കുക.

إِلَّا الَّذِينَ آمَنُواْ وَعَمِلُواْ الصَّالِحَاتِ لَهُمْ أَجْرٌ غَيْرُ مَمْنُونٍ
25=(ദൈവീകവ്യവസ്ഥിതിയില്)വിശ്വസിക്കുകയും സല്കര്മ്മങ്ങള് പ്രവര്ത്തിക്കുകയും ചെയ്തവര്ക്കൊഴികെ. അവര്ക്ക്‌ മുറിഞ്ഞു പോകാത്ത പ്രതിഫലമുണ്ട്‌.