അദ്ധ്യായം 90 (ബലദ്)

 بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ

പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ

لَا أُقْسِمُ بِهَذَا الْبَلَدِ
1=ഈ രാജ്യത്തെ ( മക്കയെ ) ക്കൊണ്ട്‌ ഞാന് സത്യം ചെയ്തു പറയുന്നു.

وَأَنتَ حِلٌّ بِهَذَا الْبَلَدِ
2=നീയാകട്ടെ ഈ രാജ്യത്തെ നിവാസിയാണ്‌ താനും.

وَوَالِدٍ وَمَا وَلَدَ
3=ജനയിതാവിനെയും, അവന് ജനിപ്പിക്കുന്നതിനെയും തന്നെയാണ സത്യം.

لَقَدْ خَلَقْنَا الْإِنسَانَ فِي كَبَدٍ
4=തീര്ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത്‌ ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു.

أَيَحْسَبُ أَن لَّن يَقْدِرَ عَلَيْهِ أَحَدٌ
5=അവനെ പിടികൂടാന് ആര്ക്കും സാധിക്കുകയേ ഇല്ലെന്ന്‌ അവന് വിചാരിക്കുന്നുണേ്ടാ?

يَقُولُ أَهْلَكْتُ مَالًا لُّبَدًا
6=അവന് പറയുന്നു: ഞാന് മേല്ക്കുമേല് പണം തുലച്ചിരിക്കുന്നു എന്ന്‌.

أَيَحْسَبُ أَن لَّمْ يَرَهُ أَحَدٌ
7=അവന് വിചാരിക്കുന്നുണേ്ടാ; അവനെ ആരുംകണ്ടിട്ടില്ലെന്ന്‌?

أَلَمْ نَجْعَل لَّهُ عَيْنَيْنِ
8=അവന്‌ നാം രണ്ട്‌ കണ്ണുകള് ഉണ്ടാക്കി കൊടുത്തിട്ടില്ലേ?

وَلِسَانًا وَشَفَتَيْنِ
9=ഒരു നാവും രണ്ടു ചുണ്ടുകളും

وَهَدَيْنَاهُ النَّجْدَيْنِ
10=തെളിഞ്ഞു നില്ക്കുന്ന(ദൈവീകവും അദൈവീകവുമായ വ്യവസ്ഥിതിയിലേക്കുള്ല) രണ്ടു പാതകള് അവന്നു നാം കാട്ടികൊടുക്കുകയും ചെയ്തിരിക്കുന്നു.

فَلَا اقْتَحَمَ الْعَقَبَةَ
11=എന്നിട്ട്‌ ആ മലമ്പാതയില് അവന് തള്ളിക്കടന്നില്ല.

وَمَا أَدْرَاكَ مَا الْعَقَبَةُ
12=-ആ മലമ്പാത എന്താണെന്ന്‌ നിനക്കറിയാമോ?

فَكُّ رَقَبَةٍ
13=ഒരു അടിമയെ മോചിപ്പിക്കുക.

أَوْ إِطْعَامٌ فِي يَوْمٍ ذِي مَسْغَبَةٍ
14=അല്ലെങ്കില് പട്ടിണിയുള്ള നാളില് ഭക്ഷണം കൊടുക്കുക.

يَتِيمًا ذَا مَقْرَبَةٍ
15=കുടുംബബന്ധമുള്ള അനാഥയ്ക്ക്‌

أَوْ مِسْكِينًا ذَا مَتْرَبَةٍ
16=അല്ലെങ്കില് കടുത്ത ദാരിദ്യ്‌രമുള്ള സാധുവിന്‌

ثُمَّ كَانَ مِنَ الَّذِينَ آمَنُوا وَتَوَاصَوْا بِالصَّبْرِ وَتَوَاصَوْا بِالْمَرْحَمَةِ
17=പുറമെ,(ദൈവീകവ്യവസ്ഥിതിയില്) വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തില് അവന് ആയിത്തീരുകയും ചെയ്യുക.

أُوْلَئِكَ أَصْحَابُ الْمَيْمَنَةِ
18=അങ്ങനെ ചെയ്യുന്നവരത്രെ വലതുപക്ഷക്കാര്.

وَالَّذِينَ كَفَرُوا بِآيَاتِنَا هُمْ أَصْحَابُ الْمَشْأَمَةِ
19=നമ്മുടെ (വ്യവസ്ഥിതിക്ക് വേണ്ടി അവതരിപ്പിച്ച )വാക്യങ്ങളേയും ദൃഷ്ടാന്തങ്ങളേയും നിഷേധിച്ചവരാരോ അവരത്രെ ഇടതുപക്ഷത്തിന്റെ ആള്ക്കാര്.

عَلَيْهِمْ نَارٌ مُّؤْصَدَةٌ
20=അവരുടെ മേല് അടച്ചുമൂടിയ നരകാഗ്നിയുണ്ട്‌.