അദ്ധ്യായം 91 (ശംസ്)

بِسۡمِ ٱللَّهِ ٱلرَّحۡمَٰنِ ٱلرَّحِيمِ
പരമകാരുണികനും, കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തിൽ

وَالشَّمْسِ وَضُحَاهَا
1=സൂര്യനും അതിന്റെ പ്രഭയും തന്നെയാണ സത്യം.

وَالْقَمَرِ إِذَا تَلَاهَا
2=ചന്ദ്രന് തന്നെയാണ സത്യം; അത്‌ അതിനെ തുടര്ന്ന്‌ വരുമ്പോള്.

وَالنَّهَارِ إِذَا جَلَّاهَا
3=പകലിനെ തന്നെയാണ സത്യം; അത്‌ അതിനെ ( സൂര്യനെ ) പ്രത്യക്ഷപ്പെടുത്തുമ്പേള്

وَاللَّيْلِ إِذَا يَغْشَاهَا
4=രാത്രിയെ തന്നെയാണ സത്യം; അത്‌ അതിനെ മൂടുമ്പോള്.

وَالسَّمَاء وَمَا بَنَاهَا
5=ആകാശത്തെയും, അതിനെ സ്ഥാപിച്ച രീതിയെയും തന്നെയാണ സത്യം.

وَالْأَرْضِ وَمَا طَحَاهَا
6=ഭൂമിയെയും, അതിനെ വിസ്തൃതമാക്കിയ രീതിയെയും തന്നെയാണ സത്യം.

.
وَنَفْسٍ وَمَا سَوَّاهَا
7=മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം.

فَأَلْهَمَهَا فُجُورَهَا وَتَقْوَاهَا
8=എന്നിട്ട്‌ അതിന്ന്‌ അതിന്റെ ധര്മ്മവും അതിന്റെ അധര്മ്മവും സംബന്ധിച്ച്‌ അവന് -ജന്മസഹജമായി- ബോധനം നല്കുകയും ചെയ്തിരിക്കുന്നു.

قَدْ أَفْلَحَ مَن زَكَّاهَا
9=തീര്ച്ചയായും അതിനെ ( മനസ്സിനെ ) പരിശുദ്ധമാക്കിയവന്വിജയം കൈവരിച്ചു.

وَقَدْ خَابَ مَن دَسَّاهَا
10=അതിനെ ( മനസ്സിനെ ) കളങ്കപ്പെടുത്തിയവന് തീര്ച്ചയായും നിര്ഭാഗ്യമടയുകയും ചെയ്തു.

كَذَّبَتْ ثَمُودُ بِطَغْوَاهَا
11=ഥമൂദ്‌ ഗോത്രം അതിന്റെ ധിക്കാരം മൂലം ( സത്യവ്യവസ്ഥിതയെ ) നിഷേധിച്ചു തള്ളുകയുണ്ടായി.

إِذِ انبَعَثَ أَشْقَاهَا
12=അവരുടെ കൂട്ടത്തിലെ ഏറ്റവും ദുഷ്ടതയുള്ളവന്(സത്യവാഹകര്ക്കെതിരെ) ഒരുങ്ങി പുറപ്പെട്ട സന്ദര്ഭം .

فَقَالَ لَهُمْ رَسُولُ اللَّهِ نَاقَةَ اللَّهِ وَسُقْيَاهَا
13=അപ്പോള് അല്ലാഹുവിന്റെ ദൂതന് അവരോട്‌ പറഞ്ഞു. അല്ലാഹുവിന്റെ ഒട്ടകത്തെയും അതിന്റെ വെള്ളം കുടിയും നിങ്ങള് സൂക്ഷിക്കുക

فَكَذَّبُوهُ فَعَقَرُوهَا فَدَمْدَمَ عَلَيْهِمْ رَبُّهُم بِذَنبِهِمْ فَسَوَّاهَا
14=അപ്പോള് അവര് അദ്ദേഹത്തെ നിഷേധിച്ചു തള്ളുകയും അതിനെ ( ഒട്ടകത്തെ ) അറുകൊല നടത്തുകയും ചെയ്തു. അപ്പോള് അവരുടെ പാപം നിമിത്തം അവരുടെ രക്ഷിതാവ്‌ അവര്ക്ക്‌ സമൂല നാശം വരുത്തുകയും ( അവര്ക്കെല്ലാം ) അത്‌ സമമാക്കുകയും ചെയ്തു.

وَلَا يَخَافُ عُقْبَاهَا
15=അതിന്റെ അനന്തരഫലം അവന് ഭയപ്പെട്ടിരുന്നുമില്ല